വിമൻ ഇൻ സിനിമാ കളക്റ്റീവ് അംഗങ്ങൾക്കെതിരെ നടി കെപിഎസി ലളിത രംഗത്ത്. “ആണ്-പെണ് വ്യത്യാസമില്ലാത്ത സംഘടനയാണ് അമ്മ . എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അമ്മ സംഘടനയില്‍ പറയണം. നടിമാര്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ സംഘടനയ്ക്ക് അകത്തുനിന്ന് കുറ്റപ്പെടുത്താം. അഭിപ്രായങ്ങള്‍ പറയാം. അതിന് അവരെ ആരെയും തടയില്ല. സംഘടനയില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തു വിളിച്ചു പറയുന്നത് ശരിയല്ല.” ; കെ പി എ സി ലളിത വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഘടനയിൽ നിന്ന് പുറത്തായവർ അവർ ചെയ്ത തെറ്റുകൾക്ക് ആദ്യം ക്ഷമ ചോദിക്കട്ടെ. അതിനു ശേഷം സംഘടനയിലേക്ക് തിരികെയെടുക്കാം. മറ്റേത് സിനിമാ മേഖലയും വച്ച് നോക്കുമ്പോൾ ഏറ്റവും നന്നയി പോകുന്ന സംഘടനയാണ് അമ്മ. മോഹൻലാൽ നടിമാർ എന്ന് പരാമർശിച്ചതിൽ തെറ്റില്ല. മോഹന്‍ലാല്‍ എന്ന നടന് അമ്മയുടെ പ്രസിഡന്റ് മാത്രമല്ല. ദേശീയ പുരസ്കാരങ്ങളും കേണല്‍ പദവിയും കിട്ടിയിട്ടുളള ആളാണ്. അദ്ദേഹം നടിയെന്നു വിളിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല. – ലളിത പറഞ്ഞു.
രേവതി, പാർവതി, പദ്മപ്രിയ എന്നിവർക്കെതിരെ നടപടിയെടുക്കും; സിദ്ദിഖ്
പ്രതികരിക്കാൻ ഇവിടെ എഴുതുക