ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പമ്പയിലും നിലയ്ക്കലിലും പരിസരപ്രദേശങ്ങളിലും കടുത്ത പ്രക്ഷോഭങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കളക്ടര്‍ പി.ബി നൂഹ് ആണ് പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്ന് അര്‍ദ്ധരാത്രി മുതലാണ് നിരോധനാജ്ഞ നിലവില്‍ വരിക.
രാവിലെ മുതൽ നിലയ്ക്കലിൽ നിലയുറപ്പിച്ച ഭക്തർ എന്നവകാശപ്പെടുന്ന അക്രമികൾ വ്യാപകമായ അക്രമമാണ് അഴിച്ചുവിട്ടത്. ആന്ധ്രായിലും ചേർത്തലയിലെ നിന്ന് വന്ന അയ്യപ്പ ഭക്തകളെ തിരിച്ചയക്കകുകയും വനിതകൾ ഉൾപ്പടെയടുള്ള മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. പല പ്രമുഖ മാധ്യമങ്ങളുടെയും വാഹനങ്ങളും ക്യാമറയും തല്ലിത്തകർത്തു. ഒടുവിൽ പോലീസിന് ലാത്തി വീശേണ്ടി വന്നു. ലാത്തിവീശിയ പോലീസിന് നേരെ സമരക്കാർ കല്ലെറിഞ്ഞു. കടുത്ത സുരക്ഷയാണ് ഈ പ്രദേശത്ത് പോലീസ് ഒരുക്കിയിരിക്കുന്നത്.
സമരത്തിന്റെ സ്വഭാവം മാറി അക്രമത്തിലേക്കെത്തിയതോടെ മുൻകരുതലെന്ന നിലയ്ക്ക് താന്ത്രികുടുംബാംഗം രാഹുൽ ഈശ്വറിനെ പമ്പ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ നാമജപ പ്രാര്‍ഥനയ്ക്ക് എത്തിയ രാജകുടുംബാംഗങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക