ഒക്ടോബർ 21 ന് തിരുവനന്തപുരത്ത് നടക്കുന്ന നവരാത്രി ആഘോഷങ്ങൾക്കായി കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം 3 ലക്ഷം രൂപ അനുവദിച്ചു. തിരുവിതാംകൂര്‍ നവരാത്രി ഉത്സവ ട്രസ്റ്റിനാണ് ഈ തുക കൈമാറുക. 222 വർഷങ്ങളായി തിരുവിതാംകൂറിൽ വിവിധ ചടങ്ങുകളോടെ നവരാത്രി ഉത്സവം വിപുലമായ രീതിയിൽ ആഘോഷിച്ച് വരികയാണ്.
പദ്മനാഭപുരം കൊട്ടാരത്തില്‍ നിന്ന് സരസ്വതി ദേവിയുടെ വിഗ്രഹം എഴുന്നള്ളിച്ചു കൊണ്ടുവരുന്ന ഘോഷയാത്രയോടെയാണ് തിരുവനന്തപുരത്തെ നവരാത്രി ഉത്സവം ആരംഭിക്കുന്നത്. ഉത്സവ ദിവസം വൈകിട്ടോടെ തിരുവനന്തപുരത്ത് എത്തുന്ന ഘോഷയാത്രയെ തിരുവിതാംകൂര്‍ രാജകുടുംബം സ്വീകരിക്കുകയും പൂജകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. വിജയദശമിയോടനുബന്ധിച്ച് തിരുവനന്തപുരം പൂജപ്പുരയിൽ കുമാരസ്വാമിയെ എഴുന്നള്ളിച്ചുള്ള കാവടിയും പ്രധാന ഉത്സവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക