ശബരിമലയിൽ സംഘർഷാവസ്ഥ കടുക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർ ഇവിടേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്.പോലീസ് ഇടപെട്ട് പൊളിച്ചു മാറ്റിയ സമരപന്തൽ വീണ്ടും പുനർസ്ഥാപിക്കുകയാണ്. പ്രതിഷേധക്കാരിൽ ഏറിയ പങ്കും സ്ത്രീകളാണ്.
ദർശനം നടത്താനെത്തിയ ചേർത്തല സ്വദേശിനിയെ ഇവർ പത്തനംതിട്ട ബസ്റ്റാന്റിൽ വച്ച് തടഞ്ഞു. ആന്ധ്രാസ്വദേശിനയായ 45 കാരിയെയും പ്രതിഷേധക്കാർ ദർശനം നടത്തുന്നതിൽ നിന്നും തടഞ്ഞ് തിരികെവിട്ടു. 50 ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പോലീസ് മതിയായ സുരക്ഷാ ഒരുക്കിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ആദ്യം സുരക്ഷയൊരുക്കിയ പോലീസ് പിന്നീട് പിൻവാങ്ങുകയായിരുന്നുവെന്നാണ് ആരോപണം. അതേസമയം ഭക്തരെ തടയുന്നവർക്കെതിരെ അറസ്റ്റ് ചെയ്യാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വൻ പോലീസ് സന്നാഹമാണ് നിലയ്ക്കലിൽ നിലയുറപ്പിച്ചിട്ടുള്ളത്. വനിതാ പോലീസ് കാരേയും വിന്യസിച്ചിട്ടുണ്ട്. ഇതിനിടെ പോലീസുകാർക്ക് നേരെയും സമരക്കാരുടെ കയ്യേറ്റ ശ്രമം ഉണ്ടായി. നിലയ്ക്കലിലെ നിയന്ത്രണം പൂർണമായും പോലീസ് ഏറ്റെടുത്തു.
ഒരു പെണ്ണിനെ കണ്ടാല്‍ നഷ്ടപ്പെട്ടു പോകുന്ന ദുര്‍ബലമായ ബ്രഹ്മചര്യമേ അയ്യപ്പനുള്ളോ: സുനിത ദേവദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക