ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുന:പരിശോധന ഹർജി നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളുമായി ശബരിമല സംരക്ഷണസമിതിയും ഹിന്ദു സംഘടനകളും. സംസ്ഥാനത്ത് 24 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്തു.
ഇന്നു രാത്രി 12 മുതൽ നാളെ രാത്രി 12 വരെ 24 മണിക്കൂർ ഹർത്താലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അയ്യപ്പ ഭക്തരെയും, പത്രം,പാൽ,ആശുപത്രി എന്നിവ ഹർത്താലിൽ നിന്ന് ഒഴുവാക്കിയിട്ട് ഉണ്ട്. ഇന്നലെ പമ്പയിൽ സമരപന്തല്‍ പൊളിച്ച നീക്കിയും ലാത്തി വീശിയും പൊലീസും എത്തിയിരുന്നു.
ആരെയും നിയമം കയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന് ഡിജിപി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമനുവദിച്ച സുപ്രീം കോടതി വിധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമനിർമാണം നടത്താന്‍ തയ്യാറാകണമെന്ന നിലപാടിലാണ് ശബരിമല സംരക്ഷണസമിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക