ഇരുപതോളം മാധ്യമ പ്രവർത്തകർ മി ടൂ ആരോപണം ഉന്നയിച്ചതിനെ തുടർന്ന് വിദേശകാര്യസഹമന്ത്രി എം ജെ അക്ബര്‍ രാജിവെച്ചു. പ്രിയ രമണി എന്ന മാധ്യമപ്രവർത്തകയാണ് അക്ബറിനെതിരെ ആദ്യമായി മി ടൂ ആരോപണമുന്നയിച്ചത്. തുടർന്ന് റൂത്ത് ഡേവിഡ് എന്ന വിദേശമാധ്യമപ്രവര്‍ത്തകയുള്‍പ്പെടെ അക്ബറിനെതിരെ രംഗത്തുവന്നു. ആരോപണങ്ങള്‍ നിഷേധിച്ച എംജെ അക്ബര്‍ പ്രിയ രമണിക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.
ടെലിഗ്രാഫ്, ഏഷ്യന്‍ ഏജ് തുടങ്ങിയ പത്രങ്ങളുടെ എഡിറ്ററായിരുന്നു അക്ബര്‍. മന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കിയിരുന്നു.
ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നാളെ നിരോധനാജ്ഞ
പ്രതികരിക്കാൻ ഇവിടെ എഴുതുക