ശബരിമല ദർശനം നടത്താനെത്തിയ യുവതികളായ രഹ്ന ഫാത്തിമയും കവിതയും തിരിച്ചു മടങ്ങി. യുവതികളെ ചര്‍ച്ചയ്ക്ക് ശേഷം സ്ഥിതി വിശദീകരിച്ചാണ് തിരിച്ചു മടക്കാനുള്ള തീരുമാനമായതെന്നു ഐ.ജി ശ്രീജിത്ത് പറഞ്ഞു. തന്ത്രിയും ഇവരോട് സംസാരിച്ചു.പ്രതിഷേധക്കാരില്‍ നിന്ന് പൂര്‍ണ്ണ സുരക്ഷയോടെ ഇവരെ തിരിച്ചു കൊണ്ട് പോകുമെന്നും ഐ.ജി പറഞ്ഞു.
രണ്ടു മണിക്കൂറത്തെ ചർച്ചയാണ് നടന്നത്. മാധ്യമപ്രവര്‍ത്തക കവിതയും എറണാകുളം സ്വദേശിയായ ആക്ടിവിസ്റ് രഹനാ ഫാത്തിമയുമാണ് ഇന്ന് മലകയറാന്‍ യാത്ര പുറപ്പെട്ടത്. നടപ്പന്തല്‍ വരെ പോലീസ് അകമ്ബടിയില്‍ ഇവര്‍ എത്തിയിരുന്നു. തുടര്‍ന്ന് ഭക്തരുടെ പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ഇവര്‍ ചര്‍ച്ചയ്ക്കായി പോയിരുന്നു.
പൂജകൾ നിർത്തിവച്ച് പരികർമ്മികൾ പതിനെട്ടാം പടിക്കു താഴെ പ്രതിഷേധിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക