സി ബി ഐ എന്ന് കേട്ടാൽ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന രൂപം കുറിയണിഞ്ഞ് പൂണൂൽ ഇട്ടു പുഞ്ചിരിയോടെ നിൽക്കുന്ന സാത്വികനായ സേതുരാമയ്യരുടെ രൂപമാണ്. കെ മധു എസ് എൻ സ്വാമി കൂട്ടുകെട്ടിൽ പിറന്ന സേതുരാമയ്യർ സി ബി ഐ സിനിമകളുടെ പരമ്പര മലയാളിപ്രേക്ഷകരെ അത്രത്തോളം ആഴത്തിലാണ് സ്വാധീനിച്ചിരിക്കുന്നത്. ഇന്നും പല സ്റ്റേജ് ഷോകളിലും മമ്മൂട്ടിയെ അനുകരിക്കേണ്ടി വരുമ്പോൾ പശ്ചാത്തല സംഗീതമായി നൽകുന്നത് സേതുരാമയ്യർ സി ബ ഐ ലെ ബി ജി എമ്മാണ്.
എന്നാൽ സേതുരാമയ്യർ എന്ന ബ്രാഹ്മണനായ സി ബി ഐ ഓഫീസറുടെ ജനനത്തിനു പിന്നിലെ രസകരമായ കഥ പറയുകയാണ് തിരക്കഥാകൃത്തായ എസ് എൻ സ്വാമി.
‘അലി ഇമ്രാന് എന്ന് പേരുള്ള ഒരു സിബിഐ ഓഫിസര്‍ കേസ് അന്വേഷണം നടത്തുന്ന ഒരു സസ്പന്‍സ് ത്രില്ലറാണ് മമ്മൂട്ടിയോട് പറഞ്ഞത്. എന്നാല്‍ മമ്മൂട്ടി തന്നെ ഞെട്ടിച്ചു കൊണ്ട് മിനിറ്റുകള്‍ക്കുള്ളില്‍ സിബിഐയെ ഒരു ബ്രാഹ്മണ് കഥാപാത്രമാക്കി മാറ്റി പെര്‍ഫോം ചെയ്തു.
സിബിഐയിലെ അലി ഇമ്രാന് എന്ന മുസ്ലിം കഥാപാത്രത്തെ ബ്രാഹ്മണ് കഥാപാത്രമാക്കി മാറ്റിയത് മമ്മൂട്ടിയാണ്. സേതു രാമയ്യരുടെ സംഭാവനയില് മമ്മൂട്ടിയുടെ പങ്ക് വളരെ വലുതാണ്. ട്രിവാന്‍ഡ്രം ക്ലബില്‍ വെച്ച് താൻ ഈ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ മമ്മൂട്ടി മിനിറ്റുകള്‍ക്കുള്ളില്‍ കൈകള്‍ പുറകില്‍ കെട്ടി ഒരു ബുദ്ധിജീവി സ്റ്റൈലില്‍ അഭിനയിച്ചു കാണിക്കുകയായിരുന്നു, സിബിഐ ആയുള്ള മമ്മൂട്ടിയുടെ പരകായപ്രവേശം കണ്ടു ശരിക്കും താൻ അമ്പരുന്നു, മമ്മൂട്ടിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് സേതുരാമയ്യര്‍.’ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ എസ്എന്‍ സ്വാമി വ്യക്തമാക്കി.
മമ്മൂട്ടിയെ നായകനാക്കി സിബിഐയുടെ അഞ്ചാം ഭാഗം ചെയ്യാനുള്ള ഒരുക്കത്തിലാണ് കെമധു- എസ്എന്‍ സ്വാമി ടീം.
പ്രതികരിക്കാൻ ഇവിടെ എഴുതുക