തൊഴിലാളിയുടെ പാസ്സ്പോർട്ട് തൊഴിലുടമ സൂക്ഷിക്കുന്നത് പത്ത് ലക്ഷം റിയാല്‍ വരെ പിഴയും പതിനഞ്ച് വര്‍ഷം വരെ തടവും ലഭിക്കുന്ന കുറ്റകൃത്യമാണെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന് അതോറിറ്റി അറിയിച്ചു. തൊഴിലെടുക്കാന്‍ നിര്‍ബന്ധിപ്പിക്കല്‍, അല്ലെങ്കില്‍ കബളിപ്പിക്കല്‍, ആധ്യപത്യം സ്ഥാപിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഉദ്ദേശ്യത്തോടെ തൊഴിലുടമ പാസ്പോര്‍ട്ട് സൂക്ഷിക്കല്‍ മനുഷ്യ കച്ചവടത്തില്‍ പെടുന്ന കുറ്റമാണെന്ന് പബ്ലിക്ക് പ്രോസിക്യൂഷന് വ്യക്തമാക്കി.
തൊഴിലാളിയുടെ പാസ്പോര്‍ട്ട് തൊഴിലുടമ സൂക്ഷിക്കല്‍ നിയമ ലംഘനമാണെന്ന് തൊഴില്‍ മന്ത്രാലയവും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക