വോട്ട് കിട്ടില്ലെന്ന് കരുതി അനാചാരം അനുവദിച്ചു കൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ പുരോഗമന പാതയിലേക്ക് നയിക്കുകയാണ് ലക്ഷ്യമെന്നും പിന്നോട്ട് നടത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തില്‍ എത്ര സീറ്റ് നഷ്ടപ്പെടുമെന്ന കാര്യത്തില്‍ ആശങ്കപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിറ്റ്ലറെപ്പോലെ കേരളത്തില്‍ ചേരിതിരിവ് ഉണ്ടാക്കാനാണ് ചിലരുടെ ശ്രമം. ഇത് അനുവദിച്ചുക്കൊടുക്കില്ല. ഏത് വിശ്വാസത്തിന്റേയും ആചാരത്തിന്റേയും പേരിലായാലും അത് നീചമാണ്. ശ്രഷ്ടനെന്നും മ്ലേച്ചനെന്നും സവര്‍ണനെന്നും അവര്‍ണനെന്നും വേര്‍തിരിവ് ഉണ്ടാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക