മലയാളത്തിന്റെ ഇമ്രാൻ ഹാഷ്മി എന്ന് ട്രോളന്മാർ വിളിക്കുന്ന നടനാണ് ടോവിനോ തോമസ്. ടോവിനോയുടെ ചിത്രങ്ങളിലെ ലിപ്ലോക്ക് രംഗങ്ങളുടെ സാന്നിധ്യമാണ് ടോവിനോയ്ക്ക് ഈ പട്ടം ചാർത്തിക്കൊടുത്തത്. . മായാനദിയും തീവണ്ടിയുമടങ്ങുന്ന ടോവിനോ ചിത്രങ്ങളിലെ മുഖ്യ ഘടകങ്ങളിലൊന്നായ ലിപ് ലോക്കാണ് ഇപ്പോള്‍ ചൂടന്‍ ചര്‍ച്ചയ്ക്ക് വഴി വച്ചിരിക്കുന്നത്.
എന്നാൽ ഇത്തരം ചർച്ചകൾ നടത്തുന്ന കപട സദാചാരവാദികളെ പൊളിച്ചടുക്കുന്ന പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് ടോവിനോ. മറ്റ് രാജ്യങ്ങളിലെ സിനിമകളില്‍ ഇത്തരത്തിലുള്ള രംഗങ്ങള്‍ കുഴപ്പമില്ല. എന്നാല്‍ നമ്മള് ഇതെല്ലാം ചെയ്യുന്നത് ശരിയല്ലെന്നാണ് കപട സദാചാരക്കാരുടെ നിലപാട്. മലയാള സിനിമ പരീക്ഷണങ്ങള്‍ക്ക് മുതിരണെന്ന് പറയുന്നതും ഇതേ ആളുകളാണ്. എന്നാല്‍ കൊലപാതകവും ബലാത്സംഗവും അവിഹിതവുമെല്ലാം ഇതേ വിമര്‍ശകര്‍ ലാഘവത്തോടെ ആസ്വദിക്കും പക്ഷെ ഒരു ലിപ്ലോക്കോ കിടപ്പറ രംഗമോ വന്നാല്‍ ഇത് നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതല്ല എന്ന് ആഞ്ഞടിക്കും, താരം അഭിപ്രായപ്പെട്ടു.
മായാനദിയിലും തീവണ്ടിയിലും ചുംബനരംഗങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അത് വച്ചല്ല ആ ചിത്രങ്ങളെ വിലയിരുത്തേണ്ടതെന്നും ഉള്ളടക്കം മനസിലാക്കി വിലയിരുത്തണമെന്നും ടോവിനോ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക