കാർഷിക വായ്പ ലഭ്യമാകാൻ ഇനിമുതൽ കൃഷി ഓഫീസറുടെ സാക്ഷ്യപത്രവും വേണ്ടിവരും. അപേക്ഷിക്കുന്നയാൾ കർഷാകനാണെന്ന് ഉറപ്പിക്കാനായാണ് നിബന്ധന. കാർഷിക വായ്പ മറ്റാവശ്യങ്ങൾക്ക് വേണ്ടി എടുത്ത് ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കാനാണ് ഇത്തരത്തിലൊരു നിയമം കൊണ്ട് വരുന്നത്.
കൃഷിവകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത്തരത്തിൽ കാർഷിക വായ്പ്പാ എന്ന പേരിലെടുത്ത വായ്പകൾ വ്യാപകമായി ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിരുന്നു. പലിശയിളവ് മുതലെടുത്ത് വായ്പയെടുത്തവരില്‍ ഭൂരിഭാഗവും കര്‍ഷകരല്ലെന്നാണ് കൃഷി വകുപ്പിന്റെ കണ്ടെത്തല്‍. മാത്രമല്ല പ്രളയം ബാധിച്ച കര്‍ഷകരുടെ വായ്പക്ക് മൊറട്ടോറിയം നല്‍കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പോലും ദുരുപയോഗം മൂലം നടക്കാത്ത സാഹചര്യമാണ്. ഈ വായ്പ ദുരുപയോഗം ഏറെ ബാധിക്കുന്നത് കര്‍ഷകരെയാണ്.
സ്വര്‍ണപ്പണയത്തില്‍ ബാങ്കുകള്‍ കാര്‍ഷിക വായ്പ നല്‍കുന്നതിനെതിരെ കൃഷി വകുപ്പ് റിസര്‍വ് ബാങ്കിന് പരാതി നല്കാന് തയാറെടുക്കുകയാണ്. നാല് ശതമാനം പലിശയാണ് കാര്‍ഷികവായ്പയുടെ മുഖ്യ ആകര്‍ഷണം. ഇത്തരത്തില്‍ ബാങ്കുകളില്‍ നിന്ന് വായ്പ നല്‍കിയത് കോടിക്കണക്കിന് രൂപയാണ്. ദുരുപയോഗം ചെയ്യപ്പെടുന്നത് കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പലിശയിളവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക