തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇന്നലെ നട അടച്ചത് അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചെന്ന സംശയത്തെ തുടര്‍ന്ന്. പരിഹാരക്രിയകള്‍ നടത്തണമെന്ന് തന്ത്രി തരണനല്ലൂര്‍ നമ്ബൂതിരിപ്പാട് നിര്‍ദ്ദേശിക്കുകയായിരുന്നു.
ശുദ്ധിക്രിയകള്‍ തുടങ്ങിയിട്ടുണ്ട്. അല്‍പ്പശി ഉത്സവം നടക്കുന്ന ക്ഷേത്രത്തില്‍ ഞായറാഴ്ച വൈകീട്ട് നടക്കേണ്ട ഉത്സവശ്രീബലി തന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നിര്‍ത്തിവെച്ചിരിക്കയാണ്. പരിഹാര പൂജകള്‍ക്കുശേഷം ഉത്സവത്തിന്റെ മറ്റു ചടങ്ങുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ടത്തെ ഉത്സവ ശീവേലി മുടങ്ങി.
അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. ഇവിടെ ഹിന്ദു വിശ്വാസിയാണെന്ന് എഴുതി നല്കിയാല് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ സാധിക്കൂ. എന്നാല്‍, അനുമതിയില്ലാതെ സ്ത്രീ കയറിയതിനെ തുടര്‍ന്നാണ് ക്ഷേത്രത്തില്‍ പരിഹാരക്രിയകള്‍ നടത്തുന്നത്.
ഞായറാഴ്ച വൈകീട്ട് നടക്കേണ്ട എഴുന്നള്ളത്ത് നിര്‍ത്തിവെച്ചു. തുടര്‍ന്ന് ക്ഷേത്രനട അടച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക