ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം അന്യായമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം എന്നിവ നടത്തുന്നതും നിരോധിച്ച് ജില്ലാ മജിസ്ട്രേട്ടും ജില്ലാ കലക്ടറുമായ പിബി നൂഹ് ഉത്തരവായി.
നവംബര്‍ 15ന് അര്‍ധരാത്രി മുതല്‍ നവംബര്‍ 22ന് അര്‍ധരാത്രി വരെ ഉത്തരവിന് പ്രാബല്യമുണ്ട്. നിലവില്‍ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ സംഘം ചേരലും പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും തടയുന്നതിനായി നവംബര്‍ 14 മുതല്‍ ജനുവരി 14ന് മകരവിളക്കു വരെ രണ്ടു മാസക്കാലം നിരോധനാജ്ഞ പുറപ്പെടുവിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി അഭ്യര്‍ഥിച്ചിരുന്നു.
ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനും പൊതുമുതല്‍ സംരക്ഷിക്കുന്നതിനുമാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക