കൊച്ചി: ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കേരളത്തിലെത്തി. ഇന്ന് പുലര്‍ച്ചെയാണ് പൂനെയില്‍ നിന്ന് തൃപ്തി ദേശായി അടക്കം ആറ് സ്ത്രീകള്‍ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിയത്. ഇന്‍ഡിഗോ വിമാനത്തിലെത്തിയ സംഘത്തിന് പക്ഷേ പുറത്തേയ്ക്കിറങ്ങാനാകാത്ത നിലയാണ്. ബി.ജെ.പി ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തിന് പുറത്ത് ശരണം വിളിച്ചുള്ള പ്രതിഷേധം അരങ്ങേറുകയാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ 4.40 ന് പൂനയില്‍നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തിയും സംഘവും എത്തിയത്. വിമാനത്താവളത്തിന് പുറത്ത് തൃപ്തി ദേശായിക്കും സംഘത്തിനുമെതിരെ വന്‍ പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. നാമജപ പ്രതിഷേധവുമായി നൂറുകണക്കിനാളുകളാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടിയിരിക്കുന്നത്.
പ്രതിഷേധം മൂലം സംഘത്തിനു വിമാനത്താവളത്തിനു പുറത്തേക്ക് എത്താന്‍ സാധിച്ചിട്ടില്ല. സംഘത്തിനു ഇവിടെനിന്നും പുറത്തേക്കുപോകാന്‍ ടാക്സികളും ലഭിക്കുന്നില്ലെന്നു പറയുന്നു. ആക്രമണം ഉണ്ടാകുമോയെന്ന് ഭയന്നാണ് ഇവരുമായി പോകാന്‍ ടാക്സിക്കാര്‍ തയാറാകാത്തതാണ് കാരണം. തൃപ്തി സുരക്ഷ ആവിശ്യപ്പെട്ടിട്ടില്ലെന്നും ആവിശ്യപ്പെട്ടാല്‍ നല്‍കുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക