രാജസ്ഥാനില്‍ നിന്ന് ശനിയാഴ്ച രാവിലെ ചെന്നൈ എഗ്മോര്‍ സ്റ്റേഷനിലെത്തിയ ജോധ്പുര്‍ എക്സ്പ്രസ് ട്രെയിനിൽ 100 കിലോയോളം തൂക്കം വരുന്ന പട്ടിയിറച്ചി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തെർമോകോൾ ഐസ് പെട്ടികളിൽ സൂക്ഷിച്ച നിലയിലാണ് മാംസം കണ്ടെടുത്തത്. ചെറു ബിരിയാണി കടകളിലും തട്ടുകടകളിലും മറ്റും വിതരണം ചെയ്യാനാണ് പട്ടിമാംസം എത്തിച്ചതെന്നാണ് സൂചന, രണ്ടു പെട്ടികളിലായാണ് മാംസം സൂക്ഷിച്ചിരുന്നത്.പെട്ടികൾക്കു പുറമെയുള്ള വിലാസത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരം ചെന്നൈ കോര്‍പറേഷനിലെ ആരോഗ്യവകുപ്പ് അധികൃതരെയും അറിയിച്ചു.
ഗുണമേന്മ കുറഞ്ഞ ഇറച്ചി വിഭവങ്ങള്‍ വില്പന നടത്തുന്നതായി അധികൃതര്‍ക്ക് ഈയിടെ പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് ട്രെയിനില്‍നിന്ന് പട്ടിയിറച്ചി ശേഖരം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക