യൂണിയൻ ബാങ്ക് ആലുവ ശാഖാ മാനേജർ രണ്ടരക്കോടിയുടെ സ്വർണ്ണവുമായി കടന്നു. ആലുവ ശാഖ അസിസ്റ്റന്റ് മാനേജര്‍ അങ്കമാലി സ്വദേശിനി സിസ് മോള് (36) ലോക്കറില്‍ സൂക്ഷിച്ചിരുന്ന രണ്ടര കോടിയോളം രൂപയുടെ സ്വര്‍ണവുമായി മുങ്ങിയത്. ഇവരുടെ ഭർത്താവിനെയും കാണാതായിട്ടുണ്ട്. സ്വര്‍ണ പണയത്തിന്മേല് ഈടായി സ്വീകരിച്ച 128 പേരുടെ 8,852 ഗ്രാം സ്വര്‍ണമാണ് ഇവർ കൊണ്ടുപോയത്. ഇതിനു പകരം ഇതേ രൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടം ഇവർ ലോക്കറിൽ മാറ്റിവച്ചു. പണമടച്ച് സ്വര്‍ണാഭരണങ്ങള്‍ തിരിച്ചെടുക്കാനെത്തിയ ഒരാള്‍ സ്വര്‍ണം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് ലോക്കറുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ 128 പേരുടെ കവറുകളില്‍ മുക്കുപണ്ടങ്ങളാണെന്ന് വ്യക്തമായി.
ശനിയാഴ്ച രാത്രി ബാങ്ക് മാനേജര്‍ ഷൈജി നല്കിയ പരാതിയെ തുടര്‍ന്ന് ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസ് മോളും ഭര്‍ത്താവും ബാംഗ്ലൂരിലുണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് ഇന്ന് വൈകിട്ട് ബാംഗ്ലൂരിലേക്ക് തിരിക്കുമെന്ന് സി.ഐ വിശാല്‍ ജോണ്സണ് പറഞ്ഞു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക