ഫെയ്സ്ബുക്കിന് ഈ വര്‍ഷം 1740 കോടിയുടെ നഷ്ടം. തുടര്‍ച്ചയായുണ്ടാകുന്ന വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഫെയ്സ്ബുക്കിന് വലിയ സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നിരിക്കുന്നത്. കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ശേഷം നിരവധി വിവാദങ്ങളാണ് ഫേസ്ബുക്കിനെ തേടിയെത്തിയത്.
വിമര്‍ശനങ്ങളെ നേരിടാന്‍ പിആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തുകയും വിമര്‍ശനങ്ങള്‍ ജൂതവിരുദ്ധ നീക്കമാണെന്ന വിധത്തില്‍ ചിത്രീകരിക്കുകയും ചെയ്തതടക്കമുള്ള വിവാദങ്ങളാണ് ഫെയ്സ്ബുക്ക് നേരിടുന്നത്. കൂടാതെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ഇതുവരെ കെട്ടടങ്ങിയിട്ടില്ല.
വെള്ളിയാഴ്ച ഫെയ്സ്ബുക്കിന്റെ ഓഹരി മൂന്ന് ശതമാനം ഇടിഞ്ഞ് 139.53 ഡോളറിലെത്തി. ഏപ്രിലിന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കാണിത്. 3100 കോടി ഡോളറിന്റെ നഷ്ടമാണ് സക്കര്ബര്ഗിനുണ്ടായത്. ഇതോടെ സക്കര്‍ബര്‍ഗിന്റെ ആസ്തി 5530 കോടി ഡോളറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക