ശബരിമല ദർശനം നടത്താനെത്തിയ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനോട് എസ് പി യതീഷ് ചന്ദ്ര മോശമായി പെരുമാറിയെന്ന ആരോപണവുമായി ബിജെപി രംഗത്ത്. പമ്പയിലേക്ക് വാഹനങ്ങൾ തടയുന്നത് ചോദ്യം ചെയ്ത കേന്ദ്രമന്ത്രിയോട് യതീഷ് ചന്ദ്ര മര്യാദയില്ലാതെ പെരുമാറി എന്നാണ് ആരോപണം. വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിട്ടാല്‍ അതുണ്ടാക്കാവുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്തം അങ്ങ് ഏറ്റെടുക്കുമോ എന്നായിരുന്നു യതീഷ് ചന്ദ്രയുടെ കേന്ദ്രമന്ത്രിയോടുള്ള ചോദ്യം.ഒരു കേന്ദ്രമന്ത്രിയെ പരിഹസിക്കുന്ന വിധത്തില്‍ സംസാരിക്കുന്ന എസ്പിയെ ആദ്യമായാണ് കാണുന്നതെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
“നിങ്ങളുടെ പണി നിങ്ങള്‍ ചെയ്യാതെ മന്ത്രിയോട് ചൂടാവുകയാ, നിങ്ങളെന്താ നോക്കി പേടിപ്പിക്കുകയാണോ, മിനിസ്റ്ററോട് സംസാരിക്കുമ്പോൾ മര്യാദയ്ക്ക് സംസാരിക്കണം.” ; ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ പറഞ്ഞു.
ഇന്നലെ യുഡിഎഫ് നേതാക്കളോട് മര്യാദരാമനായി സംസാരിച്ച യതീഷ് ചന്ദ്ര ബിജെപി നേതാക്കളോടും, കേന്ദ്രമന്ത്രിയോടും കാണിക്കുന്ന ധിക്കാരങ്ങള്‍ക്ക് ശക്തമായ മറുപടി ലഭിക്കുമെന്നാണ് ബിജെപി അണികളുടെ പ്രതികരണം. ഇതിനിടെ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ മന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക