മലയാള സിനിമാലോകത്ത് എന്നും ഗൗരവക്കാരന്റെ പരിവേഷമുള്ളയാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. എന്നാൽ അടുത്തറിയുന്തോറും മമ്മൂട്ടിയോളം നിഷ്കളങ്കതയുള്ള മറ്റൊരാളില്ലെന്നെന്നാണ് അടുത്തറിയുന്നവരെല്ലാം പറയുന്നത്.
നടനും സംവിധായകനുമായ പി ശ്രീകുമാർ അടുത്തിടെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആദ്യകാഴ്ചയിൽ മമ്മൂട്ടി തന്നോട് ചൂടായതും, പിന്നീട് ആപത്ഘട്ടം വന്നപ്പോൾ കൈതാങ്ങായി കൂടെ നിന്നതുമായ അനുഭവം പങ്കു വച്ചു.
ശ്രീകുമാറിന്റെ വാക്കുകൾ
“കൈയും തലയും പുറത്തിടരുതെന്ന ചിത്രത്തിന്റെ കഥ പറയാന്‍ മമ്മൂട്ടിയുടെ അരികില്‍ ഒരിക്കല്‍ ശ്രീകുമാറും തോപ്പില്‍ ഭാസിയും ചെന്നു. മദ്രാസിലെ പ്രസാദ് സ്റ്റുഡിയോയിലെത്തയ ഞങ്ങള്‍ ചെല്ലുമ്പോൾ കാണുന്ന കാഴ്ച ടൈറ്റ് ബനിയനൊക്ക ഇട്ട് സുന്ദരനായ ചെറുപ്പക്കാരനെയാണ്. അത് മമ്മൂട്ടിയായിരുന്നു. അദ്ദേഹത്തെ കണ്ട് ഞങ്ങള്‍ സലാം പറഞ്ഞു. എന്നാല്‍ മൈന്‍ഡ് ചെയ്യാതെ ഒരു 45 മിനിട്ടോളം മമ്മൂട്ടി ഞങ്ങളെ കാത്തുനിറുത്തി. അതിനുശേഷമാണ് അദ്ദേഹം വന്നത്. എന്നിട്ടു പറഞ്ഞു പെട്ടന്നങ്ങനെ ഇറങ്ങി വരാന്‍ കഴിയില്ല, എന്റെ കൂടെ ഇരുന്നവരെല്ലാം ഇന്‍ഡസ്ട്രീയെ നയിക്കുന്നവരാണ്.
ഞങ്ങള്‍ വന്ന കാര്യം പറഞ്ഞു. സെപ്റ്റംബറിലാണ് ഷൂട്ടിങ് ആരംഭിക്കുന്നതെന്നും ആറ് ദിവസത്തെ ഡേറ്റ് മാത്രം മതിയെന്നും ഞങ്ങള്‍ അദ്ദേഹത്തിനോട് പറഞ്ഞു. എന്നാല്‍ തനിക്ക് സമയമില്ലെന്നും ഒരു വര്‍ഷം കഴിഞ്ഞ് നോക്കമെന്നും മമ്മൂക്ക പറഞ്ഞു. എന്നാല്‍ അല്പം നേരം മൗനമായി ഇരുന്ന ശേഷം ഒന്ന് അഡ്ജസ്റ്റ് ചെയ്ത് കൂടെയെന്ന് ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചു. എന്നാല്‍ മമ്മൂക്ക ഉടന്‍ പൊട്ടിത്തെറിയിക്കുകയായിരുന്നു.
അഡ്ജസ്റ്റ് ചെയ്ത് തരാന്‍ താനാരാ, എന്റെ സ്വജാതിക്കാരനാണോ, അതോ കൂടെ പഠിച്ചതാണോ, മറ്റെന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോയെന്നും അദ്ദേഹം എന്നോട് ചോദിച്ചു. ഞാനിങ്ങനെ മമ്മൂട്ടിയുടെ മുമ്പിൽ ഇളിഭ്യനായി നില്ക്കാണ്. അതേസമയം മമ്മൂട്ടി കോടമ്പാക്കം കാണുന്നതിന് മുൻപ് അവിടെയെത്തിയ എനിക്ക് എന്തെങ്കിലും മറുപടി പറയണമല്ലോ എന്ന ചിന്ത എന്നില്‍ ഉണര്‍ന്നു. ഈ സമയം മമ്മൂട്ടി ഈ ചിത്രത്തിന് അടുത്ത സെപ്റ്റംബറില്‍ ഡേറ്റ് താരാമെന്ന് പറഞ്ഞു. എന്നാല്‍ ആ സമയത്ത് ഞാന്‍ പൊട്ടിത്തെറിയിക്കുകയായിരുന്നു. മമ്മൂട്ടി ഞങ്ങളോട് പറഞ്ഞതൊക്കെ ഞാന്‍ അങ്ങോട്ട് തിരിച്ചു പറഞ്ഞു. അവിടെവെച്ച് ഞങ്ങള്‍ക്കിടയില്‍ വഴക്കുണ്ടായി പിരിഞ്ഞു.
അന്ന് ഹോട്ടലിലെത്തിയിട്ടും എനിക്ക് പറ്റുന്നില്ലായിരുന്നു. ഇയാളെ രണ്ട് ചീത്ത കൂടി വിളിക്കണമെന്ന തോന്നല്‍. അങ്ങനെ കാറെടുത്തു പ്രസാദ് സ്റ്റുഡിയോയിലേക്ക് പോയി. അവിടെ മമ്മൂട്ടിയുടെ കൂടെ ജോസ് പ്രകാശും ഉണ്ടായിരുന്നു അപ്പോള്‍. മമ്മൂട്ടി ശുദ്ധനാണ് പറഞ്ഞതൊക്കെ അപ്പോഴേക്കും മറന്നിരുന്നു. എന്നെ കണ്ട ഉടനെ ചോദിച്ചു ആ സിനിമയിലേക്ക് ആളായിട്ടില്ലെങ്കില്‍ ആ കഥാപാത്രം ജോസിന് കൊടുക്കുമോന്ന്. കേട്ടപാതി അവസരം വീണ് കിട്ടിയ ഞാന്‍ വീണ്ടും ചൂടായി. കുറെ അസഭ്യം പറഞ്ഞു.
ആ സംഭവത്തിനു ശേഷം പ്രിയദര്‍ശന്റെ രാക്കുയിലിന്‍ രാഗസദസില് എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ചാണ് ഞങ്ങള്‍ കണ്ടു മുട്ടുന്നത്. എന്നെ കണ്ടയുടനെ അദ്ദേഹം സലാം വച്ചു. എന്നാല്‍ ഞാന്‍ മൈന്‍ഡ് ചെയ്തില്ല. അദ്ദേഹം ഇങ്ങോട്ട് വന്ന് എന്നോട് മിണ്ടുകയായിരുന്നു. എന്നെ കെട്ടി പിടിച്ച് അദ്ദേഹം പറഞ്ഞു നിങ്ങള്‍ ഇതുവരെ ഇതൊന്നും മറന്നില്ലേ എന്ന്. സിനിമയില്‍ നിര്‍മ്മാണമൊക്കെ പൊട്ടിപൊളിഞ്ഞിരിക്കുന്ന സമയത്ത് അദ്ദേഹം എനിയ്ക്ക് കൈതാങ്ങായി കൂടെ നിന്നു. അന്ന് ജീവിക്കാന്‍ നിവര്‍ത്തിയില്ലാതിരുന്ന എന്നെ ഇന്നു കാണുന്ന നിലയില്‍ എത്തിച്ചത് അദ്ദേഹമാണ്. ഇന്ന് എന്റെ സുഹൃത്തും സഹോദരനുമൊക്കെയാണ് മമ്മൂട്ടി.”
പ്രതികരിക്കാൻ ഇവിടെ എഴുതുക