കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട് നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്ക് കേരളത്തിന് നാവികസേന ബില്ല് നൽകിയിട്ടില്ലെന്ന് വൈസ് അഡ്മിറല്‍ അനില്‍കുമാര്‍ ചാവ്ല. മാധ്യമങ്ങളിൽ കേരളത്തിൽ നിന്നും നാവികസേന രക്ഷാപ്രവർത്തനങ്ങൾ നടത്തിയതിന് കൂലിയായി കോടികൾ ആവശ്യപ്പെട്ടു എന്ന വാർത്തകൾ ചില മാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിക്കുന്നതിന് പിന്നാലെയാണ് ചാവ്ലയുടെ ഈ വെളിപ്പെടുത്തൽ.
അത്യാവശ്യ സാഹചര്യങ്ങളില്‍ നേവി ചെയ്യുന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പണം ഈടാക്കാറില്ലെന്നും, അംഗങ്ങള്‍ക്കുള്ള പരിശീലനത്തിനുള്ള അവസരമായാണ് രക്ഷാപ്രവര്‍ത്തനത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന ചെലവ് മാത്രമാണ് സേനക്ക് അധികമായിട്ടുള്ളതെന്നും സാധാരണ തന്നെ ഉണ്ടാകുന്നതിനാല്‍ ഇതൊന്നും കണക്കാക്കിയിട്ടില്ലെന്നും ചാവ്ല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക