ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിമ്പിക്സിന് വേദിയാകാൻ അവകാശമുന്നയിക്കാനൊരുങ്ങി ഇന്ത്യ. 2032ലെ ഒളിമ്പിക്സിന്റെയും 2030ലെ ഏഷ്യൻ ഗെയിംസിന്റെയും വേദികൾക്കായി ഇന്ത്യ അവകാശവാദം ഉന്നയിക്കും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കേന്ദ്ര സർക്കാരിനോട് ഇത് സംബന്ധിച്ച് അനുമതി തേടിയിട്ടുണ്ടെന്ന് ഐ.ഒ.എ അദ്ധ്യക്ഷന് എൻ.രാമചന്ദ്രന് പറഞ്ഞു. ഇതിന് പുറമെ 2020ലെ ഏഷ്യൻ ബീച്ച് ഗെയിംസിന്റെ വേദിക്കും അവകാശ വാദം ഉന്നയിക്കുമെന്ന് രാമചന്ദ്രൻ വ്യക്തമാക്കി.
2020ൽ ജപ്പാനാണ് ഒളിമ്പിക്സിന് വേദിയാകുന്നത്. 2024ലെ ഗെയിംസ് പാരിസിലും നടക്കും. 2028ലെ ഗെയിംസ് ലോസ് ആഞ്ചല്സിലായിരിക്കുമെന്നാണ് വിവരം. ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളോടാവും ഒളിമ്പിക് വേദിക്കുവേണ്ടി ഇന്ത്യയ്ക്ക് മത്സരിക്കേണ്ടി വരികയെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക