അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് മേല്‍ക്കൈ. ആദ്യ ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനം ഓസ്ട്രേലിയയുടെ മൂന്ന് വിക്കറ്റുകള്‍കൂടി പിഴുത് ഇന്ത്യ15 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. മൂന്നാം ദിനം മഴ തടസപ്പെടുത്തിയ കളിയില്‍ 191 റണ്‍സുമായി ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് 44 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്.
മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ആര്.അശ്വിനും ജസ്പ്രീത് ബുംറയുമാണ് ഓസ്ട്രേലിയയെ ചുരുട്ടിക്കെട്ടിയത്. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷാമിയും രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
മിച്ചല്‍ സ്റ്റാര്‍ക്കിനെ തുടക്കത്തില്‍തന്നെ വീഴ്ത്തി ബുംറ ഓസ്ട്രേലിയയുടെ വീഴ്ചയ്ക്കു തുടക്കം കുറിച്ചത്. പിന്നാലെ ഓസ്ട്രേലിയയുടെ ബാറ്റിംഗ് കരുത്തായിരുന്ന ട്രാവിസ് ഹെഡിനെ (75) ഷാമി പവലിയന് കയറ്റി. ട്രാവിസിനു പിന്നാലെ ജോഷിനെയും ഷാമി പുറത്താക്കി ഓസ്ട്രേലിയയുടെ പതനംപൂര്ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക