തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന് ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു. കുറഞ്ഞ വേതനം 18,000 രൂപയാക്കുക, സാര്‍വത്രിക സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി ഉള്‍പ്പെടെയുള്ള സംഘടനകളുടെ പണിമുടക്ക് കേരളത്തില്‍ രണ്ടു ദിവസത്തെ ഹര്‍ത്താല്‍ ആയി മാറാൻ സാധ്യതയുണ്ട്.
ആട്ടോ- ടാക്സികള്‍ ഓടില്ല. കെ.എസ്.ആര്.ടി.സി, സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്കുന്നതോടെ പൊതുഗതാഗതം സ്തംഭിക്കും. അദ്ധ്യാപകര്‍, ബാങ്ക് ജീവനക്കാര്‍, പെട്രോള്‍ പമ്പ് ജീവനക്കാര്‍, ചെറുകിട വ്യാപാരികള്‍ എന്നിവര്‍ കൂടി പണിമുടക്കുന്നതിനാല്‍ ജനജീവിതം നിശ്ചലമാകും. ട്രെയിനുകളും സ്വകാര്യ വാഹനങ്ങളും തടയില്ല. കൂടാതെ ആശുപത്രികള്‍, വിമാനത്താവളം, വിവാഹങ്ങള്‍, ടൂറിസം മേഖല തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്. പാല്, പത്രം വിതരണത്തിനുള്ള വാഹനങ്ങള്‍ പണിമുടക്കില്ല. ശബരിമല തീര്‍ഥാടനവും തടസ്സപ്പെടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക