20000 കോശി രൂപ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ മലയാളികളെ തേടി നാഷനല്‍ ബാങ്ക് ഓഫ് റാസല്‍ഖൈമയുടെ മാനേജര്‍മാര്‍ കൊച്ചിയിൽ. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ബാങ്ക് അധികൃതർ ഇതുസംബന്ധിച്ച രേഖകൾ ഹാജരാക്കി.
തട്ടിപ്പു നടത്തിയ 116 മലയാളികളോട് വെള്ളിയാഴ്ച ഒത്തുതീര്‍പ്പിനായി ഹാജരാകാന്‍ കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റി നിര്‍ദേശിച്ചു. 84 കമ്പനികളുടെ പേരിലായിരുന്നു വായ്പാ തട്ടിപ്പ്. എക്സ്ട്രീം ഇന്റര്‍നാഷനല്‍ മാനേജ്മെന്റ് കസള്ട്ടന്സിയാണ് ബാങ്കുകള്‍ക്കായി ഇന്ത്യയിലെ നിയമ നടപടികള്‍ കൈകാര്യം ചെയ്യുന്നത്.
യുഎഇയിലെ പല ബാങ്കുകളില്‍ നിന്നായി 20,000 കോടി രൂപ വായ്പയെടുത്താണ് ഇന്ത്യക്കാര്‍ മുങ്ങിയത്. ഇതില്‍ 30 ശതമാനം തട്ടിപ്പും നടത്തിയത് മലയാളികളാണ്. ഈ തുകയില്‍ നല്ലൊരു പങ്ക് കുഴല്‍പണമായി ഇന്ത്യയില്‍ എത്തിച്ചു എന്നാണ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക