കോട്ടയം: അയര്‍കുന്നത്ത് കാമുകന് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ശേഷം കൊന്നു കുഴിച്ചിട്ടു. 15 കാരിയായ പെണ്‍കുട്ടിയെ കൊന്നു കുഴിച്ചിട്ട സംഭവത്തില്‍ മണര്‍കാട് സ്വദേശിയായ യുവാവ് അജേഷ് അറസ്റ്റിലായി. മൊബൈല്‍ പ്രണയം ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇയാള്‍ പെണ്‍കുട്ടിയെ അനുനയത്തില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചതിനു ശേഷം കൊലപ്പെടുത്തി പത്തടി താഴ്ചയുള്ള കുഴിയിലേക്ക് മൃതദേഹം തള്ളിയിട്ട ശേഷം കുഴിയിലിറങ്ങി മണ്ണുമാറ്റി മൃതദേഹം കുഴിച്ചിടുകയായിരുന്നു.
മൂന്നു ദിവസമായി കാണാതായ പെണ്കുട്ടിയെത്തേടിയുള്ള അന്വേഷണം സംശയത്തിന്റെ ഭാഗമായി ഇയാളിലെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ യുവാവ് കുറ്റം സമ്മതിച്ചു. ഇയാള്‍ ജോലി ചെയ്തിരുന്ന ഹോളോബ്രിക്സ് കമ്പനിയിലാണ് മൃതദേഹം കുഴിച്ചിട്ടത്. പോലീസ് പ്രതിയെ ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തി.
നഗ്നമാക്കപ്പെട്ട മൃതദേഹം ചാക്കില്‍ കെട്ടിയ നിലയിലാണ് പോലീസ് പുറത്തെടുത്തത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സ്ഥലത്ത് പരിശോധന തുടരുകയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക