സംഗീത റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് ചിരപരിചിതയായ ഗായികയാണ് അമൃതാ സുരേഷ്. പിന്നീട് നടൻ ബാലയുമൊത്തുള്ള വിവാഹത്തോടെ അമൃത മലയാള പ്രേക്ഷകർക്ക് കൂടുതൽ പരിചിതയായി. എന്നാൽ ഇരുവരുടെയും ബന്ധം അധികനാൾ നീണ്ടു നിന്നില്ല.
ബാലയുമായുള്ള ബന്ധം വേർപിരിഞ്ഞ സമയത്ത് താൻ നൗഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അമൃത ഇപ്പോൾ. ഇപ്പോഴത്തെ തന്നെ തീര്‍ത്തത് ജീവിത സാഹചര്യങ്ങളാണെന്ന് അമൃത വ്യക്തമാക്കി.
” പഠിത്തം നിര്‍ത്തി ഞാന്‍ നടന്നു കയറിയ ജീവിതം ഒരു പേടിസ്വപ്നമായിരുന്നു. അന്ന് ഒരുപാട് കരഞ്ഞു. ആരോടും ഒന്നും പങ്കുവച്ചില്ല. ആ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോൾ എന്റെ കൈവശം ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലന്‍സ് അക്കൗണ്ടും മാത്രമായിരുന്നു. യൂട്യൂബ് ചാനലായ ജോഷ് ടോക്കില്‍ സംസാരിക്കവേയാണ് അമൃത ഇക്കാര്യം തുറന്ന് പറഞ്ഞത്.
ആദ്യം ഞാന്‍ ഇതെക്കുറിച്ച് മിണ്ടാതിരുന്നപ്പോള്‍ ‘അമൃത സുരേഷിനെ കൊണ്ട് ഒന്നിനും കൊള്ളില്ല’ എന്നായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ പിന്നീട് പ്രതികരിച്ച് തുടങ്ങിയപ്പോള്‍ പലരും എന്നെ അഹങ്കാരിയായി മുദ്രകുത്തുകയായിരുന്നു. നിലപാടില്‍ ഉറച്ചു നില്ക്കുന്ന ഏത് പെണ്‍കുട്ടിയും ഈ സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും. എന്റെ കുടുംബമാണ് അന്ന് താങ്ങും തണലുമായി നിന്നത്. ഇനി എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു.
അന്നെനിക്ക് മനസ്സില്‍ തോന്നുന്നത് എഴുതി വയ്ക്കുന്ന ഒരു ശീലമുണ്ടായിരുന്നു. അന്ന് ഞാന്‍ കൂടുതല്‍ എഴുതിയ വാക്ക് ”ഹൗ” എന്നായിരുന്നു. ഇനി എങ്ങനെ എന്ന്. പിന്നീട് ആ വാക്കിനെ ഞാന്‍ ”ഹു” എന്നാക്കി മാറ്റി. അത് തന്നെയാണ് എന്റെ ജീവിതം മാറ്റി മറിച്ചത്. അമൃത പറയുന്നു. ജീവിതത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ, ഇന്ന് എന്റെ കുഞ്ഞിന്റെ കൈപിടിച്ചു നിൽക്കുമ്പോൾ ഞാന്‍ എത്രമാത്രം കരുത്തയാണെന്ന് തിരിച്ചറിഞ്ഞു. പത്ത് വര്‍ഷം മുന്‍പുള്ള അമൃത സുരേഷ് ഒരു ചെറിയ കാര്യത്തിന് പോലും പൊട്ടിക്കരയുമായിരുന്നു. ഇപ്പോള്‍ ഞാന്‍ ആരാണെന്ന് എനിക്ക് അറിയാം. നിങ്ങള്‍ ആരാണെന്ന് നിങ്ങള്‍ തിരിച്ചറിയണം. അമൃത ചൂണ്ടിക്കാട്ടി.
എനിക്ക് എല്ലാവരോടും ഒരു കാര്യം മാത്രമേ പറയാനുള്ളൂ. എല്ലാവര്ക്കും തെറ്റുകള്‍ സംഭവിക്കും. എന്നാല്‍ അത് തിരിച്ചറിഞ്ഞ്, തിരുത്താന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമേ ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കൂ. എന്റെ മകള്‍ ഒരിക്കലും ദുര്‍ബലയായ ഒരു അമ്മയുടെ മകളായി അറിയപ്പെടരുത്. അവള് വളരെ കരുത്തയായ ഒരു അമ്മയുടെ മകളായി ജീവിക്കണം. ആ ലക്ഷ്യം തന്നെയാണ് എന്നെ മുന്പോട്ട് കൊണ്ടുപോകുന്നത്.” അമൃത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക