നടി ഭാനുപ്രയയ്ക്കെതിരെ പീഡനകേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി സ്വദേശിനിയായ പ്രഭാവതി എന്ന യുവതിയാണ് നടിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
14കാരിയായ തന്റെ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും അവിടെ വച്ച് മാനസികമായി പീഡിപ്പിച്ചെന്നുമാണ് പ്രഭാവതിയുടെ പരാതി.
മാസം 10,000 രൂപയായിരുന്നു ശമ്പളമായി നടി വാഗ്ദാനം ചെയ്തത്. എന്നാല്‍ കഴിുഞ്ഞ ഒന്നരവര്‍ഷമായി പെണ്‍കുട്ടിക്ക് ഭാനുപ്രിയ ശമ്പളം നല്‍കുന്നില്ലെന്നും പരാതിയില്‍ പറയുന്നു.
മാത്രമല്ല, മകളെ കാണാനോ, ഫോണില്‍ ബന്ധപ്പെടാനോ ഭാനുപ്രിയ അനുവദിക്കുന്നില്ലെന്നും പ്രഭാവതി പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ പത്തു ലക്ഷം നല്‍കണമെന്ന് ഭാനുപ്രിയ ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. ഭാനുപ്രിയയുടെ സഹോദരന് ഗോപാലകൃഷ്ണന് പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം തന്റെ വീട്ടിൽ നിന്നും ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ പെൺകുട്ടി മോഷ്ടിച്ചുവെന്നും അതിൽ പരാതിനൽകുമെന്നറിയിച്ചപ്പോഴാണ് തനിക്കെതിരെ ഇത്തരത്തിലൊരു വ്യാജ പരാതി നല്‍കിയതെന്നുമാണ് ഭാനുപ്രിയ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക