കേരളം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ദുരന്തത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന ബജറ്റ് നാളെ. നവകേരള നിര്‍മിതിക്ക് ഊന്നല്‍ നല്കുന്ന ബജറ്റില്‍ പുനര്‍നിര്‍മാണത്തിന് തുക സ്വരൂപിക്കാന്‍ പ്രളയ സെസ് പ്രഖ്യാപിക്കും. ജനുവരി 31ന് ധനമന്ത്രി ടി.എം. തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റിൽ കാറുകള്‍, റഫ്രിജറ്റര്, ടിവി, എയര്‍ കണ്ടീഷനര്‍, സിമന്റ്, സിഗരറ്റി തുടങ്ങിയ ആഡംബര വസ്തുക്കള്‍ വില കൂടുന്ന ലിസ്റ്റുണ്ടാകും.
സെസ്സ് കേരളത്തിനു മാത്രം, ബാധകമായതു കൊണ്ട് , സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നത് വീണ്ടും വ്യാപകമാകുമോ എന്ന ആശങ്കയും നില നില്‍ക്കുന്നുണ്ട്. പുനര്‍നിര്‍മാണത്തിന് പണംകണ്ടെത്താന്‍ ഉത്പന്നങ്ങളുടെ നികുതി ഒരുശതമാനം കൂട്ടും. എന്നാല്‍, ജി.എസ്.ടി.യില്‍ അഞ്ചുശതമാനം നിരക്ക് ബാധകമായ ഉത്പന്നങ്ങള്‍ക്ക് ഈ വര്‍ധന ബാധമാക്കില്ല.
ലോക്സഭാ തിരഞ്ഞെടുപ്പ് കാലമായതിനാല്‍ ക്ഷേമപെന്ഷന് കൂട്ടുന്നത് ഉള്‍പ്പെടെയുള്ള ജനക്ഷേമ പരിപാടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. .പ്രധാനമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പരിഷ്കരിച്ച് 45 ലക്ഷം കുടുംബങ്ങള്‍ക്ക് ആനുകൂല്യം കിട്ടുന്ന പദ്ധതി ബജറ്റില്‍ പ്രഖ്യാപിക്കും.കാരുണ്യ ആരോഗ്യസംരക്ഷണ പദ്ധതി എന്ന പേരിലാണിത്. വര്‍ഷം 1200 കോടി രൂപ നീക്കിവെക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക