സിനിമാമേഖലയിലെ പ്രതിസന്ധികൾ ബോധിപ്പിക്കാൻ മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. പരാതികൾ അനുഭാവ പൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി താരങ്ങൾക്ക് ഉറപ്പ് നൽകി.
ഇന്ന് രാവിലെ 9 മണിക്ക് എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയിലാണ് സിനിമ പ്രവര്‍ത്തകരുടെ പരാതി പരിഗണിക്കുമെന്നും നികുതി വര്‍ധന വിഷയം അടുത്ത മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയത്.
സിനിമാ ടിക്കറ്റിന് വിനോദ നികുതി ഏര്‍പ്പെടുത്തിയത് വ്യവസായത്തെ തന്നെ ബാധിക്കുമെന്ന് കണ്ടാണ് മമ്മൂട്ടിയും മോഹൻലാലുമടക്കം പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കണ്ടത്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ സിനിമ ടിക്കറ്റിന് മേല്‍ പത്തു ശതമാനം അധിക വിനോദ നികുതി ഏര്‍പ്പെടുത്തണമെന്ന് ധനമന്ത്രി തോമസ് ഐസകാണ് നിര്‍ദേശം മുന്നോട്ട് വെച്ചത്.
എന്നാല്‍ ഇതിനെതിരെ ബി ഉണ്ണിക്കൃഷ്ണന്, നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ് തുടങ്ങി പ്രമുഖ സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക