പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങള്‍. അമേരിക്ക, റഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ തീവ്രവാദത്തിനെതിരെ ഇന്ത്യക്കൊപ്പം നിലകൊള്ളുമെന്ന് അറിയിച്ചു. ആക്രമണത്തില്‍ യു.എന്നും ഖേദം പ്രകടിപ്പിച്ചു. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറസ് പറഞ്ഞു.
വ്യാഴാഴ്ച്ച ജമ്മു-ശ്രീനഗർ ദേശീയപാതയിലാണ് 44 സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ച സൈനിക വാഹനവ്യൂഹത്തിലേക്ക് ജെയ്ഷ മുഹമ്മദ് ഭീകരൻ 200 കിലോ സ്ഫോടകവസ്തു നിറച്ച എസ് യു വി കാർ ഇടിച്ചു കയറ്റിയത്. 78 സൈനിക വാഹനങ്ങളിലായി 2547 ജവാന്മാരുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക