വയനാട് വൈത്തിരി ലക്കിടിയിൽ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മിലുണ്ടായ വെടിവയ്പ്പിൽ മാവോ നേതാവ് സിപി ജലീൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഇന്നലെ രാത്രി ഒന്പതരോയെടയായിരുന്നു ഏറ്റുമുട്ടൽ. എന്നാൽ ജലീലിന്റെ മരണവിവരം ഇതുവരെ പോലീസ് സ്ഥിതീകരിച്ചിട്ടില്ല.
ആയുധധാരികളായ നാല് മാവോവാദികളാണ് റിസോര്‍ട്ടിന് സമീപം എത്തിയത്. ബുധനാഴ്ച രാത്രി മാവോവാദികള്‍ എത്തുമെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു. രാത്രി ഒൻപത് മണിയോടെ എത്തിയ മാവോവാദികള്‍ റിസോര്‍ട്ടിലുള്ളവരോട് പണം ആവശ്യപ്പെ ട്ടു. ഇതേത്തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. എറ്റുമുട്ടലുണ്ടായതോടെ ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
പ്രദേശത്ത് പോലീസും തണ്ടര്‍ബോള്‍ട്ടും തിരച്ചില്‍ ശക്തമാക്കിയതോടെ വെടിയേറ്റ ആള് ഉള്‍പ്പെടെയുള്ള മാവോവാദികള്‍ സമീപത്തെ കാട്ടിനുള്ളിലേക്ക് രക്ഷപ്പെട്ടു. ഇവിടെവെച്ച് ജലീല്‍ കൊല്ലപെട്ട ട്ടെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. കമഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടതെന്നും റിപ്പോർട്ട് ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക