ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ രണ്ടു മുസ്ലിം പള്ളികളിലായി മാർച്ച് 15 നടന്ന വെടിവയ്പ്പിൽ അൻപതോളം ആളുകൾ കൊല്ലപെട്ടിരുന്നു. ഇതേത്തുടർന്ന് രാജ്യത്തെ ന്യൂനപക്ഷ വിഭാഗമായ മുസ്ലിം ജനതയോട് ന്യൂസീലൻഡ് സർക്കാർ കാണിച്ച കറുത്തല്ല് സ്നേഹവും കാരണം ലോകമെമ്പാടുമുള്ള ജനങ്ങൾക്കിടയിൽ പ്രിയങ്കരിയായി മാറിയ നേതാവാണ് ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ. ജസീന്തയോടുള്ള ആദരസൂചകമായി ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ്ജ് ഖലീഫയിൽ അവരുടെ ചിത്രം തെളിയിച്ചതും ഏറെ വാർത്തയായിരുന്നു.
ഇപ്പോഴിതാ ജസീന്ത ആർഡന് ട്വിറ്ററിലൂടെ ഉണ്ടായ വധഭീഷണിയാണ് ചർച്ചയായിരിക്കുന്നത്. ‘അടുത്തത് നീയാണ്’ എന്നര്‍ത്ഥമുള്ള ‘യൂ ആര് നെക്സ്റ്റ്’ എന്നാണ് ട്വിറ്ററിലെ ഭീഷണി സന്ദേശത്തില്‍ പറയുന്നത്. സന്ദേശം ട്വീറ്റ് ചെയ്ത് 48 മണിക്കൂറിനകം തന്നെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്റ് ചെയ്തിട്ടുണ്ട്.
സസ്പെന്റ് ചെയ്ത രണ്ട് അക്കൗണ്ടുകളിലും മുസ്ലിം വിരുദ്ധവും വംശീയവുമായ ഉള്ളടക്കങ്ങളടങ്ങിയിരുന്നു. ജസിന്‍ഡ ആര്‍ഡനെയും ന്യൂസിലാന്റ് പൊലീസിനെയും ടാഗ് ചെയ്തിട്ടുള്ള വേറൊരു പോസ്റ്റിലും ‘നെക്സ്റ്റ് ഈസ് യൂ’ എന്ന ഭീഷണി സന്ദേശം പുറത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക