സ്വവർഗ്ഗരതി, വ്യഭിചാരം എന്നിവയിലേർപ്പെടുന്നവർക്ക് കൊടും ശിക്ഷ നൽകാനൊരുങ്ങി ബ്രൂണെ ഭരണകൂടം. ഈ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കല്ലെറിഞ്ഞ് കൊല്ലാനുള്ള നിയമമാണ് പാസാക്കിയിരിക്കുന്നത്.
ശരീഅത്ത് നിയമം പിന്തുടരുന്ന ബ്രൂണെയില്‍ വ്യഭിചാരത്തിനും സ്വവര്‍ഗരതിക്കും കര്‍ശന ശിക്ഷ നല്‍കണമെന്നത് ഭരണകൂടം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നാല്‍ വധശിക്ഷ നല്കുവാന് ഭരണകൂടം തീരുമാനിച്ചത് ഇപ്പോഴാണ്. ഏപ്രിൽ 3 മുതൽ നിയമം നിലവിൽ വരും.
മോക്ഷണകുറ്റത്തിന് പിടിക്കപ്പെടുന്നവർക്കും പ്രാകൃത രീതിയിലുള്ള ശിക്ഷ നടപ്പാക്കാൻ നിർദ്ദേശമുണ്ട്. ഇവരുടെ വലതു കൈയും ഇടതുകാലും മുറിച്ച് മാറ്റണമെന്നാണ് നിർദേശം. പുതിയ നിയമപരിഷ്കാരമനുസരിച്ച് മോഷണക്കുറ്റത്തിന് ആദ്യതവണ പിടിക്കപ്പെട്ടാല്‍ വലതുകൈ മുറിച്ചുമാറ്റുന്നതാണ്. രണ്ടാമതും മോഷണക്കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ ഇടതുകാലും അറുത്തുമാറ്റും.
അതേസമയം, വധശിക്ഷ നടപ്പിലാക്കുന്നത് മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും ഇത് രാജ്യത്തിന്റെ പുരോഗതിയ്ക്ക് തടസമാകുമെന്നും വിമര്‍ശനവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക