പന്നിയിറച്ചി കഴിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വംശജനായ കുട്ടിക്ക് ദാരുണാന്ത്യം. പതിനെട്ടുകാരനാണ് മരിച്ചത്. ഒരാഴ്ചയായി തലയ്ക്കു പിന്നില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ സ്കാനിങ്ങിനു വിധേയനാക്കി. എന്നാല്‍ സ്കാനിങ്ങിനിടയില്‍ യുവാവിന് ബോധം നഷ്ടപ്പെട്ടു.
നന്നായി വേവിക്കാത്ത പന്നിമാംസത്തില്‍ നിന്നും പുഴുക്കള്‍ തലച്ചോറിലേക്ക് കടന്ന് മുട്ടയിട്ട് പെരുകിയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. സ്കാന്‍ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് തലച്ചോറിലേക്കുള്ള ഞരമ്പുകളില്‍ പുഴുക്കള്‍ അടയിരിക്കുന്നതായി കണ്ടെത്തിയത്. കോശങ്ങള്‍ ഇവ തിന്നുതുടങ്ങിയതിനാലാണ് യുവാവിന് കഠിനമായ വേദന അനുഭവപ്പെട്ടത്.
ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് യുവാവ് പന്നിയിറച്ചി കഴിച്ചെന്ന വിവരം മാതാപിതാക്കള്‍ തന്നെയാണ് ഡോക്ടറെ അറിയിച്ചത്. ഇയാളുടെ ഇടതുകണ്ണിലേക്കും പുഴുക്കള്‍ വ്യാപിച്ചിരുന്നതിനാല്‍ കണ്ണുകള്‍ ചുവന്ന നിറത്തിലായി കഴിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക