ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ ബാലാകോട്ടില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ ഇതുവരെയും പാകിസ്ഥാന് എണ്ണിതീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി. ഒഡീഷയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് നരേന്ദ്രമോദി അവകാശവാദം ഉന്നയിച്ചത്. വ്യോമാക്രമണം നടന്ന് ഒരു മാസമായിട്ടും പാകിസ്ഥാന് മൃതദേഹങ്ങള്‍ എണ്ണുന്ന തിരക്കിലാണ്. എന്നാല്‍ ഇവിടുത്തെ ആളുകള്‍ ഇപ്പോഴും തെളിവു തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും മോദി പരിഹസിച്ചു.
ലോകം ഇപ്പോള്‍ ഇന്ത്യയെ ശ്രദ്ധിക്കാന്‍ തുടങ്ങി. ബഹിരാകാശ ശക്തിയായി ഇന്ത്യ മാറികഴിഞ്ഞു. നമ്മുടെ ശാസ്ത്രജ്ഞരില്‍ അഭിമാനം കൊള്ളുന്ന നിമിഷമാണിത്. എന്നാല്‍ വളരെ കുറച്ചുപേര്‍ എപ്പോഴും ഇത്തരം നേട്ടങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കും. അവര്‍ക്ക് എന്തിനേയും വിമര്‍ശിക്കാനും അധിക്ഷേപിക്കാനും ചോദ്യം ചെയ്യാനും മാത്രമേ സാധിക്കുകയുള്ളൂ എന്നും മോദി പരിഹസിച്ചു.
ഇത്തരം പ്രവര്‍ത്തികളിലൂടെ സൈനികരേയും ശാസ്ത്രജ്ഞരേയും അപമാനിക്കുകയാണ് ചെയ്യുന്നത്. ഇത്തരം ആളുകളെ ശിക്ഷിക്കണോ എന്ന് ജനങ്ങളോട് മോദി ചോദിച്ചു. ശക്തമായ സര്ക്കാരോണോ ദുര്‍ബലമായ സര്‍ക്കാരാണോ നിങ്ങള്‍ക്ക് വേണ്ടതെന്ന് തീരുമാനിക്കു എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക