തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിൽ നിന്നും ക്രൂരമർദ്ദനമേറ്റ ഏഴുവയസുകാരന് മസ്തിഷ്കമരണം സംഭവിച്ചുവെന്ന് റിപ്പോർട്ടുകൾ. കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോൾ ജീവൻ നിലനിൽക്കുന്നതെന്നും ഡോക്ടർമാർ അറിയിച്ചു.
തലയോട്ടി പൊട്ടി തലച്ചോറ് പുറത്ത് വന്ന രീതിയിലാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറിലും ഹൃദയത്തിലും ശരീരത്തിന്റെ ഇരുപതോളം ഭാഗങ്ങളിലും ഗുരുതര പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ തിരുവനന്തപുരം നന്ദൻകോട് സ്വദേശി അരുൺ ആനന്ദിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലക്കേസിൽ ഉൾപ്പടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക