തൊടുപുഴയില്‍ ക്രൂരമര്‍ദനത്തിനിരയായ കുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. മര്‍ദനത്തിനിരയായ ഏഴുവയസുകാരന് ഇപ്പോഴും അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്.
ഏറെ ദൗര്‍ഭാഗ്യകരമായ സംഭവമാണുണ്ടായതെന്നും കുട്ടിയുടെ ജീവന് നിലനിര്‍ത്തുന്നത് യന്ത്രസംവിധാനത്തിന്റെ സഹായത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാതാവിന്റെ സുഹൃത്തും പ്രതിയുമായ അരുണ്‍ ആനന്ദാണ് ഏഴുവയസുകാരനെ ക്രൂരമര്‍ദനത്തിനിരയാക്കിയത്. വീട്ടില്‍ വച്ച് കുട്ടിയെ മര്‍ദിച്ചതും ഭിത്തിയിലിടിച്ചതുമെല്ലാം ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. മര്‍ദിച്ച വിവരം പുറത്തു പറയാത്തതിന് കുട്ടിയുടെ മാതാവിനെതിരേയും കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക