ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍ 54,000 ജീവനക്കാരെ പിരിച്ച് വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡെക്കാന്‍ ഹെറാള്‍ഡാണ് ഇതേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
ജീവനക്കാരെ പിരിച്ച് വിടാന്‍ കമ്പനി തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം മാത്രമേ തീരുമാനം നടപ്പിലാക്കുകയുള്ളൂവെന്നാണ് സൂചന.
കഴിഞ്ഞ മാര്‍ച്ചില്‍ കേന്ദ്രസര്ക്കാരുമായിനടത്തിയ യോഗത്തില്‍ ജീവനക്കാരെ ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ. ഇത്തരം ഒരു തീരുമാനം വൻ പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ തീരുമാനം രഹസ്യമാക്കി വയ്ക്കാനാണ് കേന്ദ്രസര്‍ക്കരിന്റെ നിര്‍ദ്ദേശം.
ഇതിന് പുറമെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60ല്‍ നിന്ന് 58ലേക്ക് മാറ്റാനും ബി.എസ്.എന്‍.എല്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക