ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പരസ്യ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്. ആഴ്ചകള്‍ നീണ്ടു നിന്ന പ്രചാരണ കോലാഹലങ്ങള്‍ക്ക് മണിക്കൂറുകള്‍ക്കകം സമാപനമാകും. 1,26,84,839 പുരുഷന്മാരും 1,34,66,521 സ്ത്രീകളും 174 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ് അന്തിമ വോട്ടര്‍ പട്ടികയിലുള്ളത്.
ചൊവ്വാഴ്ച രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ആറുവരെയാണ് വോട്ട് ചെയ്യാന്‍ അവസരമുള്ളത്. സംസ്ഥാനത്ത് മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. കുറവ് വയനാട് ജില്ലയില്‍. സ്ത്രീ വോട്ടര്‍മാര്‍ കൂടുതലുള്ളതും മലപ്പുറത്തു തന്നെയാണ്. സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 240 ബൂത്തുകളുണ്ട്. പ്രശ്നസാധ്യത ബൂത്തുകളിലടക്കം 3621 ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക