തിരുവനന്തപുരം: മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന കേരളം ഉള്‍പ്പടേയുള്ള സംസ്ഥാങ്ങളില്‍ ഇന്ന് പരസ്യ പ്രചരണം അവസാനിക്കും. കലാശക്കൊട്ടിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംഘര്‍ഷം.
തിരുവനന്തപുരത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ റോഡ് ഷോ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. തിരുവല്ലയില്‍ എല്‍ഡിഎഫ്- എന്‍ഡിഎ സംഘര്‍ഷത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അവസാന നിമിഷങ്ങളിലും ഒരോ വോട്ടും ഉറപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് എല്ലാം മുന്നണികളും. വോട്ടെടുപ്പിനുള്ള എല്ലാം മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ടീക്കറാം മീണ വ്യക്തമാക്കി.
സംസ്ഥാനത്ത് ആകെ രണ്ട് കോടി 61 ലക്ഷം ജനങ്ങള്‍ക്കാണ് ഇത്തവണ വോട്ടവകാശം ഉള്ളത്. ഒരു കോടി 26 ലക്ഷം പേര് പുരുഷമാരും ഒരു കോടി 34 ലക്ഷം പേര് സ്ത്രീകളും 174 പേര് ഭിന്നലിംഗക്കാരുമാണ്. കന്നിവോട്ടര്‍മാര്‍ 88000 ആണ്. സംസ്ഥാനത്ത് ആകെ 24,970 പോളിങ് ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 219 എണ്ണത്തിന് മാവോയിസ്റ്റ് ഭീഷണിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക