കോട്ടക്കൽ: ആഞ്ഞടിച്ചെത്തിയ പ്രളയത്തിൽ കൈയും മെയ്യും മറന്ന് രക്ഷാ പ്രവർത്തനം നടത്തിയ ജെയിസൽ താനൂരിന് തലയിചായിക്കാനൊരിടമായി.
സ്വന്തം ശരീരം ചവിട്ടുപടിയായി നൽകിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ജന ശ്രദ്ധ നേടിയിരുന്നു. പ്രായമായ സ്ത്രീകൾക്കും കുട്ടികൾക്കും വെള്ളത്തിൽ നിന്നും ബോട്ടിലേക്ക് കയറാൻ തന്റെ ശരീരം ചവിട്ടുപടിയായി നൽകുകയായിരുന്നു. ആരും പോകാൻ മടിച്ച തേറുകയത്തിൽ ആയിരുന്നു ഇവരുടെ രക്ഷാ പ്രവർത്തനം. ആ വലിയ മനസിന് ഉടമയ്ക്ക് താമസിക്കാൻ അടച്ച് ഉറപ്പില്ലാത്ത കൂരയായിരുന്നു ഉണ്ടായിരുന്നത്. രക്ഷാ പ്രവർത്തനത്തിന് ശേഷം നല്ല ആളുകളുടെ സഹായവും ഇദ്ദേഹത്തെ തേടി എത്തിയിരുന്നു.
ഇന്ന് ജെയിസലിന്റെ ഏറ്റവും വലിയ സ്വപ്നം സാക്ഷാത്ക്കരിച്ചു. സ്വന്തമായൊരു വീട്. എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ഐ.സി.എഫിന്റെ സഹകരണത്തോടെയാണ് ജൈസലിന് വീട് നിര്‍മ്മിച്ച് നല്‍കിയത്. 1100 സ്ക്വയര്‍ ഫീറ്റില്‍ 16 ലക്ഷം രൂപ ചെലവിലാണ് ഇരുനില വീട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക