ആൽവാർ: രാജസ്ഥാനിൽ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഭർത്താവിനെ മർദ്ദിച്ച് കെട്ടിയിട്ട ശേഷം ഇയാളുടെ മുന്നിൽ വച്ചാണ് അഞ്ചംഗ സംഘം യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്.ഏപ്രിൽ 26 നാണ് സംഭവം.
അതേസമയം സംഭവത്തിൽ പൊലീസ് നടപടി വൈകിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ആൽവാർ പൊലീസ് സൂപ്രണ്ടിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. കേസിൽ ഇന്ദ്രജ് ഗുർജാർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് അഞ്ച് പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. സംഭവത്തെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്അപലപിച്ച്. പ്രത്യേക സംഘത്തെ കേസന്വേഷണത്തിന് നിയോഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക