പി.എസ്.സി.യുടെ എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷാ ഒരു വർഷം പിന്നിടുമ്പോൾ 14 ജില്ലകളിലുമായി നിയമനം ലഭിച്ചത് 2460 പേർക്ക് മാത്രം. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ 6.68% പേര്‍ക്ക് മാത്രമാണ് നിയമനശുപാര്‍ശ ലഭിച്ചത്. 14 ജില്ലകളിലെയും റാങ്ക് പട്ടികകളിലായി ആകെ 36,783 പേരുണ്ട്. മുഖ്യപട്ടികയില്‍ 15,333 പേരും ഉപപട്ടികയില്‍ 21,450 പേരും.
ഏറ്റവും കൂടുതല്‍ പേര്‍ക്ക് നിയമനശുപാര്‍ശ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. 280 പേർക്കാണ് തിരുവനന്തപുരത്ത് നിയമനം ലഭിച്ചത്. ഏറ്റവും കുറവ് വയനാട്ടിലും. 82 പേർക്ക്. അതേസമയം ഒഴിവുകള്‍ ഉദ്യോഗസ്ഥർ ബോധപൂർവം മറച്ചു വെക്കുന്നതായി ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. ആശ്രിതനിയമനം, അന്തര്‍ ജില്ലാ സ്ഥലംമാറ്റം, അനധികൃത സ്ഥാനക്കയറ്റം എന്നിവയ്ക്കായി ഒഴിവുകള്‍ പൂഴ്ത്തിവെക്കുന്നത് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക