ഡല്‍ഹി : ഏറെ വിവാദമായ റഫാല്‍ കേസില്‍ പുനപരിശോധന ഹര്‍ജിയില്‍ വാദം അവസാനിച്ചു. റാഫേല്‍ കരാറിലെ പ്രധാന വിവരങ്ങള്‍ കോടതിയില്‍ മറച്ചു വച്ചുവെന്നും കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്കിയ വിധിയില്‍ പിഴവുകളുണ്ടെന്നും ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷണ് വാദിച്ചു. വില വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ വ്യവസ്ഥ ഉണ്ടെന്നാണ് ഇതിന് എജി മറുപടി നല്‍കിയത്.
രണ്ടാഴ്ചക്കകം വാദങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശം നല്കി. ഈ സാഹചര്യത്തില്‍ കേസില്‍ ലോകസഭ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുൻപ് വിധി പ്രഖ്യാപിക്കില്ലെന്ന് വ്യക്തമായി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് എസ് കെ കൗള്‍, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരടങ്ങിയതാണ് ബെഞ്ച്. വാദത്തിന് രണ്ട് മണിക്കൂര്‍ ചോദിച്ച പ്രശാന്ത് ഭൂഷണിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് നിരാകരിച്ചു. ഒരു മണിക്കൂറാണ് പ്രശാന്ത് ഭൂഷണ് വാദിക്കാനായി കോടതി അനുവദിച്ചത്. ക്ലീന്‍ ചിറ്റ് നല്കിയ വിധിയില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രശാന്ത് ഭൂഷണ് കരാര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എഫ് ഐ ആര് ഇട്ട് അന്വേഷിക്കണം എന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നും വ്യക്തമാക്കി.
വില വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ വ്യവസ്ഥ ഉണ്ടെന്നാണ് എജി നല്കിയ മറുപടി വില വിവരങ്ങള്‍ കോടതി ആവശ്യപ്പെട്ടിരുന്നില്ലെന്നും നടപടിക്രമങ്ങള്‍ മാത്രമാണ് ചോദിച്ചതെന്നും പറഞ്ഞ എജി അത് ഹാജരാക്കിയതായി വ്യക്തമാക്കി. അതില്‍ ചെറിയ പിഴവ് ഉണ്ടെകില്‍ പോലും വിധി പുനപരിശോധിക്കാന്‍ അത് തക്കതായ കാരണം അല്ലെന്നും അറ്റോണി ജനറല്‍ രൂക്ഷമായി വാദിച്ചു. വില വിവരങ്ങള്‍ ഇന്ത്യ ഫ്രാന്‍സ് സര്‍ക്കാരുകള്‍ തമ്മിലുള്ള 2008ലെ കരാറിന്റെ ഭാഗമാണെന്നും അതുകൊണ്ട് വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ ആകില്ലെന്നും റിട്ട് ഹര്‍ജിയിലെ വാദങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ഹര്‍ജിക്കാര്‍ ചെയ്തതെന്നും എ ജി കോടതിയില്‍ പറഞ്ഞു . പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യപ്പെട്ടാലേ അന്വേഷണം നടത്തേണ്ടതെന്നും എ ജി സമര്‍ത്ഥിച്ചു . റഷ്യയും അമേരിക്കയും ആയി ഉള്ള കരാറുകളില്‍ സോവറീന്‍ ഗ്യാരന്റി ഇല്ലായിരുന്നുവെന്നും ലൈറ്റര്‍ ഓഫ് കംഫര്‍ട്ട് മാത്രമെന്നും റഫാലിലും സമാന രീതിയില്‍ ലറ്റര്‍ ഓഫ് കംഫര്‍ട്ട് സ്വീകരിച്ചതിനെ കുറ്റപ്പെടുത്താനാകില്ലെന്നാണ് എജി കോടതിയില്‍ സമര്‍ത്ഥിച്ചത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക