റിയാദ്: സൗദിയില്‍ വിദേശികള്‍ക്ക് ഗ്രീന്‍ കാര്‍ഡിന് തുല്യമായ ദീര്‍ഘകാല താമസ രേഖ ( ഇഖാമ) നല്‍കുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും ഇതിലൂടെ ബിനാമി ബിസിനസിന് തടയിടാനും കഴിയുമെന്നാണ് വിലയിരുത്തല്‍. വിദേശികള്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നതോടെ അവര്‍ക്ക് സൗദിയില്‍ സ്ഥിരമായി താമസിക്കുന്നതിനും നിക്ഷേപങ്ങള്‍ നടത്തുന്നതിനും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ലഭിക്കും. ഇത് രാജ്യത്തിന്റെ വരുമാനം വലിയതോതില്‍ വര്‍ദ്ധിക്കാന്‍ സഹായിക്കുമെന്നാണ് നിഗമനം. കൂടാതെ വിദേശങ്ങളിലേക്ക് അനധികൃതമായുള്ള പണമൊഴുക്ക് തടയുന്നതിനും ഇത് സഹായിക്കും. ആഭ്യന്തര നിക്ഷേപം വര്‍ദ്ധിക്കാനും പെട്രോളിതര മേഖലയുടെ വളര്‍ച്ചയ്ക്കും സഹായിക്കുമെന്നാണ് സൗദി പ്രതീക്ഷിക്കുന്നത് .
വിദേശികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും നല്കുന്ന ദീര്‍ഘകാല വിസ അനുവദിക്കാനുള്ള പദ്ധതി നടപ്പിലാക്കുമെന്ന് നാലു വര്‍ഷം മുന്‍പ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക