പോസ്റ്റൽ വോട്ട് തിരിമറി കേസിൽ അന്വേഷണത്തിന് സാവകാശം വേണമെന്നാവശ്യപ്പെട്ട് കൊണ്ട് ക്രൈം ബ്രാഞ്ച് ഡിജിപിക്ക് മുൻപാകെ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. വടക്കൻ സംസ്ഥാനങ്ങളിലുള്ള പോലീസുകാരുടെ മൊഴിയെടുക്കാൻ സാധിച്ചില്ലെന്നും ശബ്ദ പരിശോധനയുൾപ്പടെയുള്ളവ നടത്തണമെന്നുള്ളതിനാലും വിശദമായ അന്വേഷണത്തിന് സാവകാശം വേണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
മറ്റുള്ള സഹപ്രവര്‍ത്തകരോട് പോസ്റ്റല്‍ ബാലറ്റ് ആവശ്യപ്പെട്ട കമാന്റോയ്ക്കെതിരെ അന്വേഷണം തുടരുകയാണ്. ശബ്ദസന്ദേശം ഇയാളുടേതാണോ എന്നുറപ്പാക്കാന്‍ ശാസ്ത്രീയ ശബ്ദപരിശോധന നടത്തേണ്ടതുണ്ട്. വോട്ടെണ്ണല്‍ നടക്കുന്ന ഈ മാസം 23ന് ശേഷം മാത്രമേ എത്ര പേര് പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തിയെന്ന് വ്യക്തമാകൂവെന്ന് ഇടക്കാല റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഡി.ജി.പി ലോക്നാഥ് ബഹ്റ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയക്ക് ഇടക്കാല റിപ്പോര്‍ട്ട് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക