ഇനി ഡ്രൈവിംഗ് ലൈസെൻസ് എടുക്കുന്നവർക്ക് ഒരു ചൂടുള്ള വാർത്തയാണ് വാഹന വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. വരാൻ പോകുന്നത് എട്ടിന്റെ പണി എന്നുതന്നെ പറയാം. എട്ട് എടുക്കാനും എച്ച് എടുക്കാനും ഇനി വെറുതെ പോയിട്ട് കാര്യം ഇല്ലെന്നർത്ഥം.
സാധാരണയായി നാലുചക്ര വാഹനങ്ങൾക്ക് എച്ചും, ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും എട്ടും രീതിയാണ് ഉണ്ടാകാറുള്ളത്. ഇനി വരാൻ പോകുന്നത് ഡ്രൈവറുടെ നിരീക്ഷണ പാഠം പരിശോധിക്കാനായി കംമെന്ടറി ഡ്രൈവിംഗ് ടെസ്റ്റ് ആണ്. മുന്നിൽ കാണുന്നതെല്ലാം പറഞ്ഞ് കൊണ്ട് വാഹനം ഓടിക്കുന്ന രീതിയാണിത്. കണ്ണുകളുടെയും നിരീക്ഷണത്തിന്ടെയും ക്ഷമത പരിശോധിക്കുകയാണ് ലക്ഷ്യം.
അതിനുശേഷം നിശ്ചിത എണ്ണത്തിൽ കൂടുതൽ തെറ്റുവരുത്തുന്നവരെ പരാജയപ്പെടുത്തുകയുംചെയ്യും. ഇതോടൊപ്പം തന്നെ കണ്ണാടി നോക്കി വാഹനം ഓടിക്കാനുള്ള കഴിവും അളക്കുന്നതായിരിക്കും. വാഹനം നിർത്തുന്നതിനായി ക്ലച്ച് ചവിട്ടിയ ശേഷം ബ്രേക്ക് ചെയ്യുന്ന രീതിയും മാറും പകരം പ്രോഗ്രസ്സിവ് സംവിധാനത്തിന് പ്രാധാന്യം നൽകുകയും ചെയ്യും. വാഹനം നിർത്തുന്നതിന് മുൻപ് ആദ്യം ക്രമാനുഗതമായി ബ്രേക്കും തുടർന്ന് ക്ലച്ചും അമർത്തുന്ന രീതിയാണിത്. ഈ രീതിയാണ് ആയുസിന്റെ കാര്യക്ഷമതയുടെ നല്ലതെന്ന വിലയിരുത്തലിനെ തുടർന്നാണ് കംമെന്ടറി ഡ്രൈവിംഗ് ടെസ്റ്റ് രീതി പ്രോത്സാഹിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പുത്തൻ പരിഷ്ക്കാരങ്ങൾക്ക് മുൻപായി സംസ്ഥാനത്തെ 3500 ഓളം ഡ്രൈവിംഗ് സ്കൂളുകളിലെ അദ്യാപകർക്കും എം വി ഐ മാർക്കും അഞ്ച് ദിവസം നീളുന്ന ശാസ്ത്രീയ പരിശീലനം നൽകാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക