വയലനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹതകളേറുന്നു. തന്റെ മകന്റെ അപകടം ദുരൂഹമാണെന്ന നിലപാടിൽ തന്നെ ഉറച്ചുനിൽക്കുകയാണ് ബാലഭാസ്കറിന്റെ പിതാവ് കെ സി ഉണ്ണി. ബാലഭാസ്കറിനെ കൊലപ്പെടുത്താൻ അറിഞ്ഞുകൊണ്ട് ആസൂത്രണം ചെയ്തതാണ് കാറപകടം എന്നാണ് പിതാവ് പറയുന്നത്. രണ്ടു മണിക്കൂർ കഴിഞ്ഞാണ് അപകടം നടന്ന വിവരം തന്നെ അറിയിക്കുന്നത്. സ്വർണക്കടത്തു കേസിൽ ആശുപത്രിയിൽ ഇപ്പോൾ പിടിയിലായ പ്രകാശ് തമ്പിയുടെ പെരുമാറ്റത്തിലും സംശയങ്ങൾഉള്ളതായി ഉണ്ണി പറയുന്നു. തങ്ങൾക്കുള്ള എല്ലാ സംശയങ്ങളും ആദ്യമേ തന്നെ കേസ് അന്വേഷിച്ച ആറ്റിങ്ങൽ ഡി വൈ എസ് പിക്ക് എഴുതി നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ തങ്ങളുടെ വാദങ്ങൾ പോലീസ് മുഖവിലയ്ക്കെടുക്കുന്നില്ലെന്നും കെ സി ഉണ്ണി പ്രതികരിച്ചു.
അപകടത്തിന് ശേഷം ലക്ഷ്മിയുടെയും ഫോണും ലക്ഷ്മിയുടെയും ബാലഭാസ്കറിന്റെയും പേഴ്സുകളും തിരികെ ലഭിച്ചിരുന്നു. എന്നാൽ ബാലഭാസ്കറിന്റെ ഫോൺ മാത്രം ഇതുവരെ ലഭിച്ചിട്ടില്ല. ഇത് പ്രകാശ് തമ്പിയുടെ കൈയിലുണ്ടാകാമെന്നാണ് ലക്ഷ്മിയുടെ നിലപാട്.
ബാലഭാസ്കറിന്റെ സംഗീതപരിപാടികളുടെ കോ ഓർഡിനേറ്റർ പ്രകാശ് തമ്പിയും ബാലുവിന്റെ കാർ ഡ്രൈവർ അർജ്ജുന്റെ സുഹൃത്ത് വിഷ്ണുവും സ്വർണ്ണക്കടത്ത് കേസിൽ പ്രതികളായതോടെയാണ് അപകടത്തിന് പിന്നിലെ ദുരൂഹത പുറത്ത് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക