നിപ രോഗത്തിനെതിരായ ജാഗ്രതയുടെ ഭാഗമായി എറണാകുളം മെഡിക്കൽ കോളജിലെ ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ള അഞ്ചുപേരുടെ നില തൃപ്തികരം. നിപ്പ സ്ഥിരീകരിച്ച വിദ്യാർഥിയുമായി ഇടപഴകിയ നാലു പേരടക്കം ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ള അഞ്ചുപേരുടെയും രക്ത സാംപിള്‍ പുണെയിലേക്കയച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
നിരീക്ഷണത്തിലുള്ള ആര്‍ക്കും ഇപ്പോള്‍ നിപ്പ ലക്ഷണങ്ങളില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ വ്യാഴാഴ്ച അവലോകനയോഗം ചേരുമെന്നും ആരോഗ്യമന്തി പറഞ്ഞു. നിപ്പയുടെ പശ്ചാത്തലത്തില്‍ ഏതെങ്കിലും മേഖലയില്‍ സ്കൂള്‍ തുറക്കുന്നത് നീട്ടിവയ്ക്കണമോയെന്ന കാര്യം ഇന്നു വൈകിട്ട് തീരുമാനിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
നിപ്പ വൈറസിനെ നേരിടാനുള്ള ഓസ്ട്രേലിയന്‍ മരുന്ന് കൊച്ചിയിലെത്തിച്ചു. ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റിബോഡി എന്ന മരുന്നാണ് എത്തിച്ചത്. രോഗം സ്ഥിരീകരിച്ച യുവാവിന്റെ നില മെച്ചപ്പെട്ടതിനാല്‍ ഇപ്പോള്‍ ഉപയോഗിക്കില്ലെന്നും പറഞ്ഞു. നിരീക്ഷണത്തിലുള്ള ആര്‍ക്കെങ്കിലും രോഗം സ്ഥിരീകരിച്ചാല്‍ ഉപയോഗിക്കുമെന്നും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക